KeralaLatest News

യാക്കൂബ് വധക്കേസില്‍ തില്ലങ്കേരിക്ക് ആശ്വാസം, കോടതി വിധി ഇങ്ങനെ

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് വധക്കേസില്‍ 10 പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ല. 6 മുതല്‍ 16 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. കേസില്‍ ആദ്യ 5 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള പത്ത് പേരെയാണ് വെറുതെ വിട്ടത്.

കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48) അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42) തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38)കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48) കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ ഒന്നാം പ്രതി ശങ്കരന്‍ മാസ്റ്റര്‍ ആര്‍ എസ് എസിന്റെ പ്രധാന നേതാവാണ്.

ഗൂഢാലോചനക്കുറ്റമായിരുന്നു വത്സന്‍ തിലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍,മനോഹരന്‍ എന്നിവരടക്കം 16 പേരാണ് കേസിലെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു.

തലശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2006 ജൂണ്‍ 13നാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ സാംസാരിച്ച് നില്‍ക്കേ അതിക്രമിച്ച് കയറിയ ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button