Latest NewsInternational

എവറസ്റ്റ് കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു ; ഈ സീസണില്‍ മരണം പത്തായി

 

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു. ഇതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍ മരിച്ച രണ്ടുപേര്‍. അമേരിക്ക, അയര്‍ലന്‍ഡ്, ഇന്ത്യ, ഓസ്ട്രിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ് മരിച്ചവരിലുള്ളത്.

എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്റിന് അടുത്ത് വച്ചാണ് റോബിന്‍ ഫിഷറുടെ മരണം. തളര്‍ന്നു വീണാണ് ഇദ്ദേഹം മരിച്ചത്. ഐറിഷ് സ്വദേശിയുടെ മരണം പര്‍വതത്തിന്റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചായിരുന്നു. പ്രതികൂല കാലാവസ്ഥയും അപകട മേഖലയില്‍ മലകയറ്റക്കാരുടെ തിരക്ക് വര്‍ധിച്ചതും അപകടം ഇരട്ടിയാക്കാന്‍ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുമുടിയുടെ മലകയറ്റ ഭാഗം അടക്കും.

കഴിഞ്ഞ ദിവസം എവറസ്റ്റ് കീഴടക്കുന്നതിനിടയില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രണ്ടു പേരടങ്ങിയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന നിഹാല്‍ ബാഗ്വന്‍ വ്യാഴാഴ്ച രാവിലെ കൊടുമുടി കീഴടക്കി താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മരണപ്പെട്ടത്. നിഹാലിന്റെ മരണം പര്‍വ്വതാരോഹണ സംഘാടകന്‍ ബാബു ഷേര്‍പ സ്ഥിതീകരിച്ചു. കല്‍പ്പന ദാസ് എന്ന 53 കാരിയും എവറെസ്റ്റില്‍ മരണപ്പെട്ടിരുന്നു. ത്രിരാഷ്ട്ര വനിതാ പര്‍വ്വതാരോഹണ സംഘത്തിലെ അംഗമായിരുന്നു ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button