Latest NewsIndia

മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ കളയാതെ ഫോൺ വിറ്റു ; യുവാവിന് പിന്നീട് സംഭവിച്ചത്

മീററ്റ്: മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ഫോൺ വിറ്റു. എന്നാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവാഹിതയായ യുവതി കുഞ്ഞുമായി കനാലില്‍ ചാടി മരിച്ചു.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മീററ്റ് സ്വദേശിയായ അനൂജ് പ്രജാപതി എന്നയാള്‍ക്കാണ് യുവതിയുടെ മുൻ കാമുകനായ ശുഭം കുമാര്‍ മൊബൈല്‍ ഫോണ്‍ വിറ്റത്. എന്നാല്‍ ഫോണ്‍ പ്രജാപതിക്ക് വില്‍ക്കുന്നതിന് മുമ്പ് ഫോണിലെ ​ഗാലറിയില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശുംഭം കുമാര്‍ മറന്നു.പിന്നീട് ​ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശുഭത്തിന്റേയും കാമുകിയുടേയും ചിത്രങ്ങള്‍ പ്രജാപതി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

ചിത്രങ്ങള്‍ വൈറലായതറിഞ്ഞ യുവതി തന്റെ അഞ്ച് വയസ്സുള്ള മകനെയും കൊണ്ട് കനാലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മറ്റൊരു കൊലപാതകവും കൂടി തെളിയിക്കുകയായിരുന്നു. യുവതി കനാലില്‍ ചാടി ആത്മഹത്യ ചെയ്തതിന് കാരണമായ ചിത്രങ്ങള്‍ ലീക്ക് ചെയ്തയാളെ തേടി പോലീസ് പ്രജാപതിയുടെ വീട്ടിലെത്തി. എന്നാല്‍ അവിടെ വച്ച്‌ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു പോലീസ് അറിഞ്ഞത്. യുവതി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രജാപതി കൊല്ലപ്പെട്ടെന്ന വാര്‍ത്തായായിരുന്നു അത്.

മെയ് 23-ന് ശുഭവും സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രജാപതിയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രജാപതിയുടെ ഘാതകരെ പോലീസ് തിരിച്ചറിഞ്ഞത്. കേസില്‍ ശുഭത്തെയും കൂട്ടരേയും അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഇവര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ശുഭവും കൂട്ടരും പൊലീസിന് കീഴടങ്ങി. കേസില്‍ ശുഭമടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തതായി സഹാരണ്‍പൂര്‍ എസ്‌എസ്പി ദിനേശ് കുമാര്‍ പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button