Latest NewsKeralaIndia

ബിജെപിക്കെതിരായ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ. സുരേന്ദ്രന്

തിരുവനന്തപുരം : വ്യാജ വാര്‍ത്ത നല്‍കിയത് ചോദ്യം ചെയ്തത് അവഹേളനമായെന്ന നിലപാടുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലിയുജെ)ആലപ്പുഴ ജില്ലാ ഘടകം. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ സാമുദായിക സംഘടനയായ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കെതിരെ പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന് ന്യൂസ് 18 കേരള വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്ന് മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോള്‍ അവഹേളനമുണ്ടായെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്.

മനപ്പൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാര്‍ത്ത ബിജെപിയേയും വ്യക്തിപരമായി തന്നെയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണെന്ന് കെ. സുരേന്ദ്രന്‍ പറയുന്നു. പതിനായിരക്കണക്കിന് എന്‍എസ്എസ് പ്രവര്‍ത്തകരുടെ വോട്ട് പത്തനംതിട്ടയില്‍ എന്‍ഡിഎയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട് കാണിച്ചാല്‍ നേരെ ചോദിക്കും അത് ആരായാലും. ഒരു പത്രപ്രവര്‍ത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവര്‍ത്തകര്‍ക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസന്‍സില്ല എന്ന വസ്തുത സിപിഎമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവര്‍ത്തകയൂനിയനെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്.

മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബി. ജെ. പി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്. പതിനായിരക്കണക്കിന് എൻ. എസ്. എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻ. ഡി. എയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട്‌ കാണിച്ചാൽ നേരെ ചോദിക്കും അത് ആരായാലും. ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല.

പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സി. പി. എമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തകയൂനിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button