Latest NewsKerala

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളത്തിലെത്തി; ഉടൻ കസ്റ്റഡിയിലെടുക്കില്ല

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഡ്രൈവർ അർജുൻ കേരളത്തിലെത്തി. അർജുൻ അസമിലേക്ക് പോയതോടെയാണ് ഇയാൾ കൂടുതൽ സംശയ നിഴലിൽ എത്തിയത്. അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. എന്നാൽ ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അർജുനെ ചോദ്യം ചെയ്താൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കേസില്‍ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ 3 തവണ മൊഴിമാറ്റിയതോടെയാണ് ഇയാൾ സംശയനിഴലിലായത് ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് മൊഴിമാറ്റി ബാലുവാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയിൽ അർജുനാണ് വണ്ടിയോടിച്ചതെന്നാണ്. ഫോറൻസിക് പരിശോധനയിലും അത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ദൃക്‌സാക്ഷികളായ ചിലരുടെ മൊഴി ഡ്രൈവർ സീറ്റിൽ ബാലഭാസ്കരറാണ് ഉണ്ടായിരുന്നതെന്നാണ്.

പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി.ക്ഷേത്രദര്‍ശനത്തിനുശേഷം തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിച്ചത്.കുട്ടി സംഭവസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button