KeralaLatest News

ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വയോധികയുടെ മൃതദേഹം സംസ്കരിച്ചു

ശാസ്താംകോട്ട: കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യന്‍ വയോധിക കാളിശ്ശേരില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കൊല്ലാറയിലെ െയരുശലേം മാര്‍ത്തോമാ പള്ളി ശ്മശാനത്തില്‍ സംസ്കരിച്ചു.

മേയ് 14ന് മരിച്ച ഇവരുടെ മൃതദേഹം അന്ന് മുതല്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്കാരച്ചടങ്ങിനിടെ, മരത്തിലും വൈദ്യുതി ടവറിലും കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അന്നമ്മയുടെ മൃതദേഹം ഒരു സമരരൂപം എന്ന നിലയിലാണ് ആശുപത്രി മോര്‍ച്ചറിയില്‍ ഒരുമാസമായി സൂക്ഷിച്ചിരുന്നത്. മാര്‍ത്തോമസഭ വിശ്വാസിയായ ഇവരുടെ സംസ്കാരത്തിന് തുരുത്തിക്കരയിലെ ഇമ്മാനുവേല്‍ പള്ളി ഇടവക ഭരണസമിതി അനുവാദം നല്‍കിയിരുന്നില്ല. ചേലൂര്‍ കുടിവെള്ള സംരക്ഷണ സമിതിയുടെ പരാതിയില്‍ 2014ല്‍ കലക്ടര്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാല്‍ െയരുശലേം മാര്‍ത്തോമാ പള്ളി വിശ്വാസികള്‍ക്കുള്ള കൊല്ലാറയിലെ ശ്മശാനത്തിലും സംസ്കരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button