Latest NewsIndia

അപകടത്തില്‍ മരിച്ച ഭാര്യയെ തേടി മനോനില തെറ്റിയ ആള്‍ സഞ്ചരിച്ചത് മുന്നൂറിലേറെ കിലോമീറ്റര്‍

അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു

മയ്യഴി: മൂന്നു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വീടുവിട്ടറങ്ങിയ ആളെ തമിഴ്‌നാട്ടിലെ കുംഭകോണത്തു നിന്നും കണ്ടെത്തി. ഭാര്യയുടെ മരണത്തെ തുടര്‍ന്ന മനോനില തെറ്റിയ ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവില്‍ വിനയരാജിനെ(55)യാണ് ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. ജൂണ്‍ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടില്‍നിന്ന് ഇദ്ദേഹത്തെ കാണാതായത്.

മാര്‍ച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തില്‍ വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓര്‍മശക്തിക്കും തകരാര്‍ സംഭവിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഭാര്യ തേടി വീടുവിട്ട് പോകുകയായിരുന്നു.

കോയമ്പത്തൂരിലെ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റര്‍ ദൂരെ നിന്നാണ് വിനയരാജിനെ കണ്ടെത്തിയത്. മൊബൈല്‍ ഫോണോ പണമോ കൈവശം ഇല്ലായിരുന്ന വിനയരാജ് എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് അറിയില്ല. എന്നാല്‍ അവിടെ എത്തിയ വിനയരാജ് ഒരു സ്വകാര്യ ആസ്പത്രിയിലെ ആംബുലന്‍സ് ഡ്രൈവറുമായി സംസാരിച്ചിരുന്നു. ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നെങ്കിലും ഭാര്യയുടെ നമ്പര്‍ ഇദ്ദേഹത്തിന് മനഃപാഠമായിരുന്നു. തന്റെ ഭാര്യയെ കാണാനില്ലെന്നും അന്വേഷിച്ചിറങ്ങിയതാണെന്നും ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞ വിനയരാജ് അയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി ഭാര്യയുടെ ഫോണിലേക്കു വിളിച്ചു. ഈ ഫോണ്‍ കോളാണ് വിനയരാജിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ക്ക് സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button