KeralaLatest News

വൃക്കരോഗത്തോട് പടപൊരുതിയ ജോബിൻ വിടവാങ്ങി, നിരവധി സുമനസുകൾ സഹായിച്ചെങ്കിലും വിധി തുണച്ചില്ല

കോട്ടയം: ജോബിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി സുമനസുകൾ സഹായിച്ചെങ്കിലും മരണത്തെ തടഞ്ഞുനിർത്താനായില്ല.ഒടുവിൽ മരണത്തിന് കീഴടങ്ങി. മേയ് 20ന് പുലർച്ചെ വേദനകളില്ലാത്തെ ലോകത്തേയ്ക്ക് ജോബിൻ യാത്രയായി.

കുറുപ്പന്തറ കൊച്ചുകുടിയിൽ ബാബു പോളിന്‍റെ മൂന്ന് മക്കളിൽ ഒരാളായിരുന്നു ജോബിൻ. അപ്രതീക്ഷിതമായി രോഗം തളർത്തിയ യുവാവായിരുന്നു. തമിഴ്നാട്ടിലെ പെരിയകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിനിടെ സാധാരണപോലെ തളർച്ച തോന്നി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗുരുതര വൃക്കരോഗമാണെന്ന് വ്യക്തമായത്.

പിന്നീട് ഒരു വർഷത്തോളം നീണ്ടുനിന്ന ഡയാലിസിസും മറ്റ് ചികിത്സകളുമായി ജോബിൻ ഭേദപ്പെട്ട നിലയിൽ എത്തിയിരുന്നു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ അതിനൊന്നും മരണം കാത്തുനിന്നില്ല.

ജോബിൻ രോഗക്കിടക്കയിലായതിന് പിന്നാലെ അമ്മ റീനയ്ക്ക് സ്താനാർബുദം ബാധിച്ചത് കുടുംബത്തെ തളർത്തി. കുടുംബത്തിനായി സുമനസുകളിൽ നിന്ന് 2,41,089 രൂപ ലഭിച്ചിരുന്നു. ജോബിന്‍റെ മരണം കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയെങ്കിലും റീനയുടെ ചികിത്സകൾ തുടരുകയാണ്. ജോബിനെ കൂടാതെ രണ്ടു മക്കൾ കൂടി ബാബുവിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button