Latest NewsGulf

മകന്റെയും ഭാര്യയുടെയും ക്രൂരത; മരിക്കുമ്പോള്‍ മാതാവിന് ഭാരം 29 കിലോമാത്രം, ദമ്പതികള്‍ അറസ്റ്റില്‍

മാതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബായില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്‍പതുകാരനായ മകനെയും ഭാര്യയെയും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അയല്‍ക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂലൈ 3 വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയെ നന്നായി നോക്കുന്നില്ലെന്നു പറഞ്ഞാണ് വൃദ്ധമാതാവിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അയല്‍വാസി പറയുന്നു.

2018 ഒക്ടോബര്‍ 31നാണ് മകന്റെയും മരുമകളുടെയും പീഡനത്തിന് ഇരയായി സ്ത്രീ മരിച്ചത്. പിന്നീട് മാതാവിനെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വിവസ്ത്രയായി അയല്‍വാസി കണ്ടിരുന്നു. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിച്ചു എങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button