
ഓച്ചിറ: മാനസികവെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ബൈക്കില്‍ ഭര്‍ത്താവിനൊപ്പം പോയ യുവതിയെ അറസ്റ്റ് ചെയ്‌തു. ശിവകാശി സ്വദേശി മൈക്കിള്‍രാജി(പുളി-21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്. യുവാവിനെ കൊലപ്പെടുത്തിയശേഷം മറവുചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭര്‍ത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി.
യാത്രയില്‍ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പാദം തകര്‍ന്നിരുന്നു. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി, കസ്തൂരിയെ കാവല്‍നിര്‍ത്തിയ ശേഷം ഭർത്താവ് കടന്നുകളയുകയുണ്ടായി. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും യുവാവ് മരിച്ചെന്ന് മനസിലായതോടെ അവർ അവിടെനിന്നുമുങ്ങി. തുടർന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ സംശയംതോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലീസില്‍ അറിയിക്കുകയും പോലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവരികയുമായിരുന്നു.
Post Your Comments