
എറണാകുളം: നെടുമ്പാശേരിയിൽ
യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഐഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇവിൻ ജിജോ എന്ന യുവാവാണ് മരിച്ചത്. മരിച്ച യുവാവും എസ്ഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തിന് ശേഷം ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മരിച്ച ഇവിന്റെ ഫോണിൽ സംഭവങ്ങളുടെ റെക്കോർഡ് ചെയ്തു. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പരിക്കേറ്റ് ചികിത്സയിൽ ആണെന്ന് റൂറൽ എസ് പി പറഞ്ഞു. നടന്നത് ക്രൂരകൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കാറിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന തുറവൂർ സ്വദേശി ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വാഹനം ഇടിക്കുകയായിരുന്നു. ബോണറ്റിൽ വീണ ഐവിന് നിലവിളിച്ചിട്ടും ഒരു കിലോമീറ്റർ വലിച്ചുകൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.
Post Your Comments