Latest NewsKerala

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ നിന്നും കാണാതായ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്. ഉപയോഗശൂന്യമായ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശികളായ മഞ്ജുഷ, അനീഷ് എന്നിവരാണ് പിടിയിലായത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മുത്തശ്ശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കില്‍ കയറ്റി കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

കുട്ടിയ കാണാനില്ലെന്ന് മുത്തശ്ശി പരാതി നല്‍കിയെങ്കിലും അമ്മയുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും മറ്റ് ബന്ധുക്കളും കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ച കാര്യം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button