കൊച്ചി : അങ്കമാലി അതിരൂപതയിലെ എല്ലാ പ്രശ്നങ്ങൾക്കും സിനഡിൽ തീരുമാനമാകുമെന്ന് മാർ ജേക്കബ് മാനത്തോടത്ത് വ്യക്തമാക്കി. സിനഡിലെ പ്രധാനചർച്ച ഇതാകുമെന്ന് മാർ ജേക്കബ് മാനത്തോടത്ത് പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്നും മാർപാപ്പ എല്ലാ കാര്യങ്ങളും സിനഡിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറ്റെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതും സിനഡിൽ ചർച്ചയാകും.മാര്‍ ജേക്കബ് മാനത്തോടത്ത് അഞ്ചംഗ സ്ഥിരം സിനഡില്‍ അംഗമാണ്
Post Your Comments