Latest NewsInternational

ആറുമാസത്തിനിടെ മരണം 1000: വെടി നിര്‍ത്തല്‍ കരാര്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ

ട്രിപോളി: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎന്‍ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനിടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം അഭയാര്‍ഥി കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെയാണ് അടിയന്തര യോഗം വിളിച്ച്  വെടിനിര്‍ത്താന്‍ യു.എന്‍ ആവശ്യപ്പെട്ടത്.

യുഎന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ അക്കോഡും (ജിഎന്‍എ) ദേശീയ സൈന്യാധിപനായിരുന്ന ഖലീഫ ഹഫ്താറിന്‍റെ സംഘവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് ലിബിയയില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതേ തുടര്‍ന്ന് മൂന്നു മാസത്തിനിടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button