India

ബലാത്സംഗം തടയാന്‍ കഴിയില്ലെന്ന് ബിജെപി എംഎല്‍എഎ

ഭരത്പൂര്‍: ബലാത്സംഗ സംഭവങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ കാളി ചരണ്‍ സറഫ്. അശോക് ഗെലോട്ട് സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയില്‍ 87 ശതമാനം വര്‍ധനയുണ്ടായത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗത്വ ഡ്രൈവില്‍ സംസാരിക്കുമ്പോഴായിരുന്നു കാളീചരണിന്റെ പരാമര്‍ശം.

ജയ്പൂരിലെ ശാസ്ത്രി നഗറില്‍ ഏഴുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട് ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് ഇക്കാര്യത്തില്‍ എംഎല്‍എയുടെ കണ്ടുപിടിത്തം. . ജൂലൈ ഒന്നിന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു

രാത്രി എട്ടുമണിയോടെ പെണ്‍കുട്ടിയെ വീടിനടുത്ത് നിന്ന് വാഹനത്തില്‍ കയറ്റികൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രണ്ട് മണിക്കൂറിന് ശേഷം അയാള്‍ അവളെ എടുത്ത സ്ഥലത്ത് നിന്ന് തന്നെ ഇറക്കിവിടുകയും ചെയ്തിരുന്നു. കുട്ടിയെ മെഡിക്കല്‍ ചെക്കപ്പപിന് വിധേയമാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പീഡനക്കേസുകള്‍ കൂടുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണെന്നും ഇത് തടയാനാകില്ലെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button