Latest NewsIndia

കടുത്ത വരൾച്ച തുടരുന്ന ചെന്നൈ നഗരത്തിന് ആശ്വാസം; ശുദ്ധജലവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു

ചെന്നൈ: കുടിയ്ക്കാൻ ശുദ്ധജലമില്ല, കൃഷി ചെയ്യാൻ വെള്ളമില്ല. കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോകുന്നത്.

ആദ്യട്രെയിന്‍ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തില്‍ വെള്ളമെത്തിക്കും. ജോലാര്‍പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വെള്ളം സ്വീകരിച്ച്‌ വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെട്ടത്.

ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍ നിന്ന് റെയില്‍വേ ഈടാക്കുന്നത്. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. വെള്ളവുമായി വരുന്ന ആദ്യ ട്രെയിൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ട്രെയിന്‍ ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്‌റ്റേഷനിലാണ് എത്തിച്ചേരുക. ഏകദേശം അഞ്ച് മണിക്കൂര്‍ എങ്കിലും സമയം എടുക്കും നഗരത്തില്‍ വെള്ളം എത്താന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button