Latest NewsKeralaIndiaBollywood

നടി ശ്രീദേവിയുടേത് അപകടമരണമല്ല എന്ന് തന്നോട് ഡോക്ടർ പറഞ്ഞതായി ഋഷിരാജ് സിംഗ്, മറുപടിയുമായി ബോണി കപൂർ

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത് . ഒരു പ്രമുഖ മാധ്യമത്തില്‍ ഋഷിരാജ് സിംഗിന്‍റേതായി വന്ന ലേഖനത്തിലാണ് ശ്രീദേവിയുടെ മരണം കൊലപാതകം ആകാമെന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത് . അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ കൂടി ഋഷിരാജ് സിംഗ് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ശ്രീദേവിയുടേത് അപകടമരണമല്ല മറിച്ച്‌, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് പറയുന്നു. ‘ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്‌, കൊലപാതകമരണമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച്‌ തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നു.

എന്നാൽ ഇതിനു മറുപടിയുമായി ശ്രീദേവിയുടെ ഭർത്താവ് രംഗത്തെത്തി. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണെന്നും അത്തരം മണ്ടത്തരങ്ങളോടു പ്രതികരിക്കുന്നില്ലെന്നും ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ പ്രതികരിച്ചു. ഇത്തരം വിഡ്ഢി കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിയില്‍ ബന്ധുവിന്‍റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button