KeralaLatest NewsCrime

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ശിക്ഷാവിധി നാളെ

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന കോടതി. കൊല്ലം പൊക്‌സോ കോടതിയാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

2017 ആഗസ്റ്റ് 27നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ പ്രതി രാജേഷ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ട്യൂഷന്‍സെന്ററിന് സമീപം കാത്ത് നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവം വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു .

കൊലപാതകത്തിന് ശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായിരുന്നു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിധി കേള്‍ക്കാന്‍ കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും ഇന്ന് കൊല്ലത്തെ പോക്‌സോ കോടതിയില്‍ എത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button