Latest NewsIndia

അയോധ്യാക്കേസ് ; വിധിയെക്കുറിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കാന്‍ ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്‍പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിം കോടതി.ഇന്ന് മുതല്‍ ഒന്‍പത് മാസത്തിനകം കേസിലെ വാദം പൂര്‍ത്തിക്കുമെന്നും ഇതിനു ശേഷം വേഗത്തില്‍ വിധി പറയുമെന്നുമാണ് കോടതി അറിയിച്ചത്.സിബിഐ കോടതിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി , ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പ്രതികളായ കേസാണിത്. കേസിന്റെ വിചാരണക്കും വിധിക്കും സമയം നീട്ടി നല്‍കണം എന്ന് വചാരണകോടതി ജഡ്ജി സുപ്രിം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ 30ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ അപേക്ഷ. ഈ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി ഉത്തരവ്. കേസില്‍ വിധി പറയും വരെ വിചാരണ കോടതി ജഡ്ജിക്ക് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button