KeralaLatest News

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ: തലശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം. ബിജെപി പ്രവർത്തകൻ കെവി സുരേന്ദ്രനെയാണ് സിപിഐഎം പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നത്. 2008 മാർച്ച് ഏഴിന് രാത്രിയാണ് സുരേന്ദ്രനെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ച് ്പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് വിധി പറഞ്ഞത്. വിജേഷ്, ഷബിൻ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു.

തലശേരി മേഖലയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്ന സമയത്തായിരുന്നു കൊലപാതകം. രണ്ട് ദിവസങ്ങളായി തുടർന്ന സംഘർഷങ്ങളിൽ ഇരു പാർട്ടികളിലുമായി ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button