KeralaLatest News

അമ്പലവയൽ സംഭവം സദാചാര ഗുണ്ടായിസം തന്നെ; ലോഡ്ജില്‍ എത്തിയാണ് ആദ്യം സജീവാനന്ദന്‍ മർദ്ദിച്ചതെന്ന് യുവതി

വയനാട് : അമ്പലവയലിൽ യുവതിയെയും യുവാവിനെയും നടുറോഡിലിട്ട് മർദ്ദിച്ച സംഭവം സദാചാര ഗുണ്ടായിസമാണെന്ന് പോലീസ് വ്യക്തമാക്കി.കോയമ്പത്തൂർ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു ഇതോടെയാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തറിയുന്നത്.

ഊട്ടി സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി അമ്പലവയലിൽ എത്തിയത്. ലോഡ്ജില്‍ എത്തിയും കേസിലെ പ്രതിയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സജീവാനന്ദന്‍ യുവതിയെയും യുവാവിനെയും ശല്യപ്പെടുത്തി. ഇരുവരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്‍ന്ന് ആക്രമിച്ചെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

മുറിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ഇവര്‍ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച്‌ ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച കൊയമ്പത്തൂരില്‍ നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കും. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താനായിട്ടില്ല. പ്രതിയായ സജീവാനന്ദനേയും പിടിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് സൂചന. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button