Latest NewsIndia

ഉന്നാവോ പെൺകുട്ടിയെ ഇടിച്ച ട്രക്കിന്‍റെ ഉടമ എസ്‍പി നേതാവെന്ന് ബിജെപി

ന്യൂ ദൽഹി: ഉന്നാവോ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ആരോപണം ഉന്നയിച്ചത് സമാജ് വാദി പാർട്ടിക്കെതിരെയാണ്. ഇവരുടെ കാറിലിടിച്ച ട്രക്ക്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ നന്ദു പാലിന്റെ മൂത്ത സഹോദരന്‍ ദേവേന്ദ്ര പാലിന്റെ ഉടമസ്‌ഥതയിലാണെന്നു കണ്ടെത്തി.പെൺകുട്ടിയെ ഇടിച്ച ട്രക്കിന്‍റെ ഉടമ എസ്‍പി നേതാവാണെന്നായിരുന്നു ജോഷിയുടെ പരാമർശം.

ലഖ്‍നൗവിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിക്കാനെത്തിയ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപണം ശക്തമായി നിഷേധിച്ചു. അപകടത്തിന് പിന്നിൽ സമാജ് വാദി പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ സിബിഐ അന്വേഷണമാണ് ഇപ്പോൾ യോഗി സർക്കാർ ആവശ്യപ്പെടുന്നത്. ഇതോടെ ഉന്നാവോ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button