KeralaLatest News

മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; കാറോടിച്ചത് ശ്രീറാം തന്നെ, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തന്നെയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നല്‍കി. ഒരു പുരുഷനാണ് കാറോടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് സര്‍വ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അതേസമയം, താനല്ല സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ഇദ്ദേഹം മദ്യപിച്ചെന്ന് വ്യക്തമായിരുന്നിട്ടിം രക്തസാമ്പിള്‍ ശേഖരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മൊഴി നല്‍കി. എന്നാല്‍ രക്തസാമ്പിള്‍ എടുക്കുവാന്‍ ശ്രീറാം വിസമ്മതിച്ചെന്നും 12 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. അതേസമയം, സംഭവത്തില്‍ അപകടത്തിന് ശേഷം എടുക്കേണ്ട നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button