Latest NewsKerala

അഴിമതി നടത്തിയ സെക്രട്ടറിക്ക് പുതിയ കസേര; മന്ത്രിമാരേക്കാളും കൂലി നൽകിയതെന്തിനെന്ന് ഹരീഷ് വാസുദേവന്‍

കൊച്ചി: മന്ത്രിമാരേക്കാളും കൂലി നൽകി അഴിമതി നടത്തിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ കസേരയൊരുക്കിയിരിക്കുകയാണ് പിണറായി സർക്കാരെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ആരോപിച്ചു. ആറന്മുള വിമാനത്താവളം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹരീഷ് വാസുദേവന്റെ വിമര്‍ശനം.

വ്യവസായ വകുപ്പില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സെക്രട്ടറിമാരില്‍ ഒരാളാണ് ടി ബാലകൃഷ്ണനെന്നും അങ്ങനെയുളള ഒരാളെ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെക്കാളും കൂലി കൊടുത്ത് പുതിയ ലാവണം നല്‍കി പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ടി ബാലകൃഷ്ണന്‍ IAS, വ്യവസായ സെക്രട്ടറി ആയിരിക്കെ നിയമവിരുദ്ധമായി കളിമണ്ണ് ഖനനത്തിന് അനുമതി നല്‍കി. റിട്ടയര്‍ ചെയ്തപ്പോള്‍ ആ കമ്ബനിയുടെ ഓഹരികള്‍ സ്വന്തമാക്കി ഡയറക്ടര്‍ ആയി. പണം കൊടുത്ത് ഓഹരി വാങ്ങിയോ അതോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി കമ്ബനി ഓഹരികള്‍ നല്‍കിയോ എന്നൊക്കെ പരിശോധിക്കപ്പെടട്ടെ. ഏതായാലും അനധികൃത അനുമതി റദ്ദാക്കാനും, അനധികൃതമായി കുഴിച്ചെടുത്ത മണ്ണിന്റെ വില സര്‍ക്കാരില്‍ അടയ്ക്കാനും, ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാനും കോടതി പറഞ്ഞതോടെ ആ കമ്ബനി പൂട്ടി. T.ബാലകൃഷ്ണന് ക്ഷീണം കാണും.

വ്യവസായ വകുപ്പില്‍ ഏറ്റവും അഴിമതി നടത്തിയ സെക്രട്ടറിമാരില്‍ ഒരാളാണ് ടി. ബാലകൃഷ്ണന്‍. എളമരംകരീമും ബാലകൃഷ്ണനും ചേര്‍ന്നു ആറന്മുള വിമാനത്താവള ഫയല്‍ നീക്കി രായ്ക്ക് രാമാനം നാട്ടുകാര്‍ നികുതിയടച്ചു ജീവിക്കുന്ന 1500 ഏക്കര്‍ ഭൂമി സ്വകാര്യ കമ്ബനിയുടെ ആവശ്യപ്രകാരം വ്യവസായമേഖല പ്രഖ്യാപിച്ചു നല്‍കിയത്, ആറന്മുള സമരത്തില്‍ പങ്കെടുത്ത ശ്രീ.പിണറായി വിജയന്‍ മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല. ഇതാ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെക്കാളും കൂലി കൊടുത്ത് പുതിയ ലാവണം ഉണ്ടാക്കി ടിയാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ബാലകൃഷ്ണപിള്ളയുടെ മരുമകന്‍ ആയതുകൊണ്ട് ആണോ, അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ നിയമനം എന്നറിയില്ല.

തെക്ക് വടക്ക് അതിവേഗ റെയില്‍പാതയുടെ സാധ്യതാ പഠനത്തിന് ഇതേ ബാലകൃഷ്ണനേയാണ് കോടിക്കണക്കിനു രൂപ ചെലവാക്കി സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഒരു റിപ്പോര്‍ട്ട് കിട്ടി. ആ വകയില്‍ എത്ര പോയെന്ന് പടച്ചോനറിയാം…

LDF/UDF/BJP ഒറ്റയെണ്ണം മിണ്ടില്ല ഈ കൊള്ളയ്ക്ക്. നിയമനമില്ലായ്മയെപ്പറ്റി പറയുന്ന DYFI യോ AIYF ഓ ക്യാബിനറ്റിലെ യുവാതുര്‍ക്കികളോ മിണ്ടില്ല. ചീഫ് വിപ്പെന്ന അപ്പക്കഷ്ണം കൊടുത്തപ്പോള്‍ CPI യും മൗനം..

ഇനിയും വരണേ UDF ഉം LDF ഉം തമ്മിലുള്ള വ്യത്യാസം എഴുതാന്‍ ഉപന്യാസവുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button