KeralaLatest News

നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടും; വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ച തീരുമാനം ഇങ്ങനെ

നെടുമ്പാശേരി: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ ഒമ്പത് മണി വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തേ നല്‍കിയ അറിയിപ്പ്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിമാനത്താവളം തുറക്കുമെന്നും സിയാല്‍ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് ഇപ്പോഴത്തെ തീരുമാനം. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കല്‍ചോട്ടില്‍ ജല നിരപ്പ് ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്‌തോടെ സര്‍വ്വീസുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.

ALSO READ:സംസ്ഥാനത്തെ കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഈ ജില്ലയില്‍

രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ റണ്‍വേയിലേക്ക് അടക്കം വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളം താല്‍കാലികമായി അടക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്നതിനും അവിടങ്ങളില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button