KeralaLatest News

വയനാട് ഉരുൾപൊട്ടൽ: പുത്തുമലയിൽ മരണം ഏഴായി

വയനാട്: പുത്തുമലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മരണം ഏഴായി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. കൂടുതൽ കുടുംബങ്ങൾ മണ്ണിനടിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. നൂറേക്കറിലധികം സ്ഥലം ഇവിടെ ഒലിച്ചു പോയതായാണ് സ്ഥല വാസികൾ പറയുന്നത്. രക്ഷാ പ്രവർത്തനം തുടരുകയാണ്.

വയനാട്‌ ജില്ലയിൽ ഇതുവരെ 126 ക്യാമ്പുകൾ തുറന്നു 4294 മുതൽ 16,539 ആളുകളാണ് ക്യാമ്പുകളിലാണുള്ളത്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്‌.സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്.

അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ്‌ നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ്‌ രക്ഷിച്ചത്‌. 100 ഏക്കറോളം സ്ഥലമാണ് ഒലിച്ചു പോയത്. നിരവധിയാളുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button