KeralaLatest News

ഗുരുതര വീഴ്ച; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അപകട സുചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ നടപടിയുമായിട്ടില്ല ഇതുവരെ. മഴ കനത്താല്‍ മുല്ലപ്പെരിയാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിറയും. ഇതറിയാവുന്ന പെരിയാറിന് തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് ഉയരുമ്പോഴും അധികൃതരുടെ നിസംഗത തുടരുകയാണ്.

READ ALSO; അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞു : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും മാറ്റം

മുല്ലപ്പെരിയാറിലെ അപകടസൂചനാ മുന്നറിയിപ്പു സംവിധാനങ്ങളെല്ലാം തകരാറിലായിട്ടു വര്‍ഷങ്ങള്‍ ഏറെയായി. ഡാമില്‍ ജലനിരപ്പ് 136 അടിയാകുമ്പോള്‍ തന്നെ കലക്ടേറ്റുമായി ബന്ധിപ്പിച്ച് മുന്നറിയിപ്പ് നല്‍കാന്‍ മുല്ലപ്പെരിയാര്‍- വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫീസ് മഞ്ചുമല, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളില്‍ വാണിങ് സിസ്റ്റം സ്ഥാപിച്ചിരുന്നു. 2012 ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനം, ഗുണനിലവാരമില്ലായ്മ മൂലം ഒരു ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആന്റിനയും നിലംപൊത്തുകയാണുണ്ടായത്.

READ ALSO: പ്രളയദുരന്തം തകര്‍ത്ത കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു

അപകട സുചനാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ തകരാറ് പരിഹരിക്കാനോ പുതിയവ സ്ഥാപിക്കാനോ ജില്ലാ ഭരണകൂടവും സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ കനത്താല്‍ പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം മതി. ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131 അടിയാണ്.

READ ALSO: വെള്ളത്തിലൂടെ ഓടി ആംബുലന്‍സിന് വഴികാണിച്ച മിടുക്കന് ധീരതയ്ക്കുള്ള പുരസ്‌കാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button