KeralaLatest News

ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക- ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്

കൊച്ചി: ‘ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാര്‍ട്ടി ചെയ്താലും. ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബര്‍ സഖാക്കള്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചു കൂടി പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. വയനാട്ടില്‍ രാഹുല്‍ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെല്ലാം നുണകളാണ് പടച്ചുവിടുന്നത് ?.അകാരണമായി ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുകയെന്നും ജ്യോതികുമാര്‍ ചാമക്കാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

READ ALSO: കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ മകൻ അടുത്ത പ്രളയമായിട്ടും മടങ്ങി വന്നില്ല, വഴിക്കണ്ണുമായി ഈ അച്ഛനും അമ്മയും

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദുരിതമാണ്, വിദ്വേഷം വേണ്ട……

ആലപ്പുഴയിലെ ഓമനക്കുട്ടനെതിരായ പ്രചാരണത്തിൽ സത്യം പുറത്തു വന്നത് നല്ല കാര്യം.

ദുരന്തമുഖത്തെ സമൂഹമാധ്യമ വ്യാജ പ്രചാരണം ഒരു നാടിനാകെ അപമാനമാണ്. അത് ഏത് പാർട്ടി ചെയ്താലും.

ഓമനക്കുട്ടന്റെ സത്യസന്ധത ആഘോഷിക്കുന്ന സൈബർ സഖാക്കൾ രാഹുൽ ഗാന്ധിയെക്കുറിച്ചു കൂടി പറയണം.

വയനാട്ടിൽ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എന്തെല്ലാം നുണകളാണ് പടച്ചുവിടുന്നത് ?

READ ALSO: ‘പാര്‍ട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരന്‍ മന്ത്രിക്ക് വിശ്വാസം ഏതോ മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്തയെ ആയിരുന്നു’-ഹരീഷ് വാസുദേവന്‍

അകാരണമായി ആക്രമിക്കപ്പെടുമ്പോൾ ഓമനക്കുട്ടനും രാഹുൽ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക.

മുൻ കോൺഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയിലുള്ള ബന്ധങ്ങൾ കൊണ്ട് അദ്ദേഹത്തിന് വേഗത്തിൽ ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളും എത്തിക്കാൻ കഴിഞ്ഞു.

അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങൾക്ക് അർഹതപ്പെട്ടതാണത്.

രാഹുൽ ഗാന്ധിയെപ്പോലെ മാനുഷികതയുള്ള ഒരാൾക്ക് വയനാട്ടിൽ കണ്ട ദുരിതം വല്ലാത്ത വേദനയുണ്ടാക്കി.

സ്വാഭാവികമായും അദ്ദേഹം ഉണർന്ന് പ്രവർത്തിച്ചു.

ക്യാംപിൽ സ്റ്റേജ് കെട്ടിയുണ്ടാക്കി പ്രസംഗിക്കുകയോ പാർട്ടിക്കാരുടെ വിവരണം കേട്ട് പോരുകയല്ല എം.പി ചെയ്തത്.

മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അരി മുതൽ കമ്പിളിപ്പുതപ്പു വരെയുള്ള അവരുടെ ആവശ്യങ്ങൾ മനസിലാക്കി. ദുരന്തത്തിന്റെ ഭീകരത നോക്കി കണ്ടു.

READ ALSO: യു എന്നിൽ തകർന്നടിഞ്ഞതിനു പിന്നാലെ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി അമേരിക്ക: കൊടും ചതിക്ക് പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ

പത്തടി മാറിനിന്ന് ഭയത്തോടെയല്ല ക്യാംപിലുള്ളവർ എം.പിയെ കണ്ടത്.

അവർ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു. നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞു. ഭാഷ പോലും തടസമായില്ല.

ആ വേദന അദ്ദേഹം ഏറ്റെടുത്തതാണ് അവശ്യവസ്തുക്കളായി വയനാട്ടുകാർക്ക് ലഭിച്ചത്.

അതെക്കുറിച്ച് കള്ള പ്രചാരണം നടത്തുന്ന സൈബർ സഖാക്കൾ ഓമനക്കുട്ടന്റെ പേരിൽ വികാരാധീനരാവുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്……

https://www.facebook.com/JyothikumarChamakkala/posts/2354255438014635?__xts__%5B0%5D=68.ARBzf3wt4cCRgHyWp7odBcsHcfaqInDqtWZiF5Rr0Gf5Te_RGA-21Av8COw4oBoAlTxWhTze5eQSpQVPicDnEgX_Tr-Cqxst3UN_qXU8qWhLKPwwAQikRFZzR2gi6AoUV58h_6HMlmlCQURoHZZynJwO9UKny2AkycAo2hjtxnSxS2A_MxhWtqF4ydbYG_bDvLZxRshzi1Y-ylT-ffBRPgTxearFLJRY2DvYEL0kNn1hDtaFxrpa6a3EYgH9EtGwW4lL9CNLp2EQsr9yTSx6NWdVCeEUwsBp7dhXo_1zXIlSufA8SWcVcxE3c01u_CP4oL7dwoD4x6Bm3rU_-m0Y2Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button