Latest NewsInternational

അറബിക്കടല്‍ തിളച്ചുമറിയുന്നു : കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂട്

തൃശ്ശൂര്‍ : അറബിക്കടല്‍ തിളച്ചുമറിയുന്നു. കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ.) നടത്തിയ പഠനത്തിലാണ് ഈ വിവരം. ലോകമൊട്ടാകെ നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലായ് മാസമാണ് ഈ വര്‍ഷത്തിലേതെന്നും എന്‍.ഒ.എ.എ. പറയുന്നു.

Read Also : അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം : യുഎഇയില്‍ കനത്ത മഴ

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തില്‍ അറബിക്കടലിലെ ഉയര്‍ന്ന ചൂടിനു പങ്കുണ്ടെന്ന് ഗവേഷകര്‍ സംശയിക്കുന്നു. ചൂടുകൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നത് ശക്തമായ മഴയ്ക്ക് കാരണമാവും. ജൂലായില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാന്‍മര്‍ ഭാഗങ്ങളുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ കനത്ത മഴയും പ്രളയവുമുണ്ടായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഇത്തവണ ഉണ്ടായത്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ സംശയിക്കുന്നു. അറബിക്കടലില്‍ അടുത്തകാലത്തായി ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് കാരണവും ചൂട് കൂടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളിലെല്ലാം അറബിക്കടലില്‍ ശരാശരിയെക്കാള്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ മറ്റു സമുദ്രങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ഡിഗ്രി സെല്‍ഷ്യസിനടുത്ത് ഊഷ്മാവ് ഉയര്‍ന്നപ്പോള്‍ അറബിക്കടലില്‍ ഉയര്‍ന്നത് 1.2 ഡിഗ്രി സെല്‍ഷ്യസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button