KeralaLatest News

ശ്രീറാം കേസ്; വിചിത്രവാദവുമായി പോലീസ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതിൽ വിചിത്രവാദവുമായി പോലീസ്.  ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന്റെ മണമുള്ളതായി ഡോക്ടർ എഴുതിയെങ്കിലും രക്തമെടുക്കാൻ തയ്യാറായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Read also: ശ്രീറാമിനെ ഒരു യുവതിക്കൊപ്പം കണ്ട ബഷീർ അവരെ ഫോളോ ചെയ്യുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്തിരുന്നോ? വഫയെ മാറ്റി ശ്രീറാം ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയതിൽ ദുരൂഹത

സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നാണ് വിശദീകരണം. ഇതിന് ശേഷമാണ് എഫ്.ഐ.ആർ. തയാറാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button