KeralaLatest News

കെവിന്‍ വധക്കേസില്‍ വിധി ഇന്ന്; നീനുവിന്റെ മൊഴി നിര്‍ണായകമാകും

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്കാണ് വിധി പറയുക. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പത്ത് പ്രതികള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ALSO READ: കെവിന്‍ വധക്കേസ്; ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്നായിരുന്നു കോടതി നിരീക്ഷണം. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികള്‍ക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോയുടെ സഹോദരി നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവാകുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞതായി നീനു പറഞ്ഞിരുന്നു. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് നീനു കോടതിയില്‍ നല്‍കിയ മൊഴി. ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും ദുരഭിമാനക്കൊല തെളിയിക്കാന്‍ സാധിക്കുന്ന രീതിയുള്ള സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമാവും.

ALSO READ :  കെവിന്‍ കൊലക്കേസ്; ശിക്ഷാവിധിയില്‍ വാദം ഇന്ന്, പ്രോസിക്യൂഷന്‍ ഉന്നയിക്കുക ഈ കാര്യങ്ങള്‍

അതേസമയം, കഴിഞ്ഞ ദിവസം ശിക്ഷാവിധിയിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുന്നിതിനിടെ വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതിമുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു. കേസില്‍,
കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചിരുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഒരു കേസായി ഇതിനെ കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്നും പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതും കെവില്‍ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം പ്രധാനമായും മുന്നോട്ട് വെച്ചത്.

പ്രതികളില്‍ പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ തന്നെ വധശിക്ഷ ഒഴിവാക്കി ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നല്‍കണമെന്ന് ആദ്യം തന്നെ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരുന്നു. പല പ്രതികളും ഈ സമയത്ത് കോടതിമുറിയില്‍ പൊട്ടിക്കരയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button