KeralaLatest NewsNews

ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ

ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ സംസ്ഥാനത്തുടനീളം സജ്ജമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. ഓണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ അഞ്ച്) വൈകിട്ട് 5.30ന് തിരുവനന്തപുരം പാളയം ഹോർട്ടിക്കോർപ്പ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനാണ് സംസ്ഥാനത്തെ 1000 കൃഷിഭവനുകളുടെ കീഴിൽ വിപണികൾ ആരംഭിക്കുന്നത്. കൃഷിവകുപ്പ് 1350, ഹോർട്ടിക്കോർപ്പ് 500, വിഎഫ്പിസികെ 150 എന്നിങ്ങനെയാണ് വിപണികൾ സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 10 വരെ പ്രവർത്തിക്കും.

കർഷകരിൽനിന്നും പൊതുവിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 100 രൂപവരെ വിലവരുന്ന പച്ചക്കറി കിറ്റുകൾ വിപണികളിലൂടെ ലഭ്യമാക്കും. വിപണികൾ പ്ളാസ്റ്റിക് വിമുക്തമായിരിക്കും. നല്ല കാർഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സർട്ടിഫൈഡ് ഉത്പന്നങ്ങൾ കർഷകരിൽനിന്നും 20 ശതമാനം അധികവില നൽകി സംഭരിച്ച് പൊതുവിപണിയിൽ 10 ശതമാനം വില കുറച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, ചെങ്ങാലിക്കോടൻ നേന്ത്രൻ, വാഴക്കുളം പൈനാപ്പിൾ എന്നീ ഭൗമസൂചിക പദവി നേടിയ ഉത്പന്നങ്ങൾ വിപണികളിലൂടെ പരമാവധി ജനങ്ങളിൽ എത്തിക്കുവാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം 252, ആലപ്പുഴ 183, കൊല്ലം 185, പത്തനംതിട്ട 122, കോട്ടയം 184, ഇടുക്കി 111, എറണാകുളം 188, തൃശ്ശൂർ 160, പാലക്കാട് 149, മലപ്പുറം 150, വയനാട് 44, കോഴിക്കോട് 132, കണ്ണൂർ 107, കാസർകോട് 57 എന്നിങ്ങനെയാണ് ജില്ലകളിലെ വിപണികളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button