Latest NewsKeralaNews

കെഎസ് യു സ്ഥാനാര്‍ത്ഥി ജയിക്കുമെന്നായപ്പോള്‍ പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്ഐ നേതാവ്

തൃശൂര്‍: കെഎസ് യു സ്ഥാനാര്‍ത്ഥി ജയിക്കുമെന്നായപ്പോള്‍ പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്എഫ്‌ഐ നേതാവ്. തൃശൂര്‍ ലോകോളേജിലാണ് സംഭവം. കെഎസ്യു സ്ഥാനാര്‍ത്ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നുവെന്നറിഞ്ഞാണ് എസ്എഫ്‌ഐ നേതാവ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങിയത്. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ വിടി ബല്‍റാം എംഎല്‍എ ഇടപെടേണ്ടിവന്നു. വോട്ട് വിഴുങ്ങിയിട്ടും കെഎസ്യു തന്നെ വിജയിക്കുകയും ചെയ്തു.

Read Also :  കോളേജിലെ റാലിയില്‍ പാകിസ്ഥാന്‍ പതാക : വിശദീകരണവുമായി എംഎസ്എഫ് : കേന്ദ്രഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരമാണ് വിഴുങ്ങലിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബിരുദ വിദ്യാര്‍ഥിയായ അപ്പു അജിത്തായിരുന്നു കെഎസ്യു സ്ഥാനാര്‍ഥി. വോട്ടെണ്ണലിന്റെ അവസാന നിമിഷം ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്നറിഞ്ഞ എസ്എഫ്ഐ വോട്ടിങ് ഏജന്റ് കൂടിയായ വിദ്യാര്‍ഥി പെട്ടെന്ന് നാലു വോട്ടുകളെടുത്ത് വായിലിടുകയായിരുന്നു.
തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെയാണ് വിടി ബല്‍റാം എംഎല്‍എ ഇടപെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്നം ഒത്തുതീര്‍പ്പായി. വോട്ടെണ്ണല്‍ അട്ടിമറിക്കാനാണ് എസ്എഫ്ഐ ശ്രമിച്ചതെന്നും പല വോട്ടുകളും നശിപ്പിച്ചിട്ടുണ്ടെന്നും കെഎസ്യു ആരോപിച്ചു.

Read Also : യു.എന്‍.എയുടെ 55 ലക്ഷം രൂപ ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി; തൃശൂരില്‍ നാല് ഫ്ളാറ്റുകള്‍ വാങ്ങി: ഞെട്ടിക്കുന്ന വിവരങ്ങൾ

എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം തിരിച്ചു പിടിച്ചതുള്‍പ്പെടെ ബാക്കി സീറ്റുകളെല്ലാം എസ്എഫ്ഐ തൂത്തുവാരി. ജനറല്‍ സെക്രട്ടറി സീറ്റില്‍ മാത്രമാണ് കെഎസ്യുവിന് ജയിക്കാനായത്. തൃശൂര്‍ ലോ കോളജില്‍ ആദ്യമായി കെഎസ്യു സ്ഥാനാര്‍ഥി ചെയര്‍മാനായത് കഴിഞ്ഞ വര്‍ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button