KeralaLatest NewsNews

മരട് മുനിസിപാലിറ്റിയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി : ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാത്തത് സംബന്ധിച്ച് മരട് മുനിസിപാലിറ്റിയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ രണ്ടാഴ്ചയ്ക്കകം പൊളിക്കണമെന്നാണ് സുപ്രിംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20 നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്. ഫല്‍റ്റുകള്‍ പൊളിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കേസ് 23 ന് പരിഗണിക്കുമ്പോള്‍, കേരള ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Read Also : സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ സിനിമയിലെ പ്രമുഖരുടേത് : ഉത്തരവിനെതിരെ മേജര്‍രവി, അമല്‍ നീരജ് തുടങ്ങിയവര്‍ രംഗത്ത്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി മെയ് എട്ടിന് ഉത്തരവിട്ടിരുന്നു. പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ വൈകിയതോടെ, കോടതി സ്വമേധയാ കേസെടുത്താണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുകള്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ജൂലായ് 11 ന് ഈ ഹര്‍ജി തള്ളിയ കോടതി, ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.

2006 ല്‍ മരട് പഞ്ചായത്തായിരിക്കെ തീരദേശ പരിപാലന സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. ഫ്‌ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സിആര്‍ ഇസഡ് സോണ്‍ രണ്ടിലാണെന്നും, ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്‌ളാറ്റുടമകളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button