കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടുന്നതിനെ കുറിച്ച് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍. സിഐടിയു ഇനിയും സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും ജോര്‍ജ് അലക്സാണ്ടര്‍ ഇറങ്ങിപ്പോയി. ചര്‍ച്ച അനാവശ്യമാണെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോയത്.
Read Also : കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം
കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരത്തിന് എതിരെ കുത്തിയിരിപ്പ് പ്രതിഷേധവുമായി ജോര്‍ജ് അലക്സാണ്ടര്‍ രംഗത്ത് വന്നിരുന്നു.
സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെ നല്കിയ ഹര്‍ജിയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും സമവായ ചര്‍ച്ച നടത്തിയത്.
Post Your Comments