IndiaNewsInternational

കശ്മീർ വിഷയം : ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശന ശേഷമിറങ്ങിയ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

Also read : പാകിസ്ഥാനിൽ നിന്ന് ജീവനു ഭീഷണി , രക്ഷിക്കണം : അ​ഭ​യം തേ​ടി ഇന്ത്യയെ സമീപിച്ച് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ മുൻ എൽ എൽ എ

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കശ്മീര്‍. ചൈന-പാകിസ്താന്‍ സാമ്ബത്തിക ഇടനാഴി പദ്ധതിയെക്കുറിച്ച്‌ നിരന്തരം ആശങ്ക അറിയിച്ചതാണെന്നും മേഖലയിലെ പ്രശ്നത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു പോരുന്നതാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Also read : കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി; രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദർശിച്ചത് രണ്ടും കൽപ്പിച്ച്

ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താനില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ ഞായറാഴ്ചയാണ് കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയത്. പരസ്പര ബഹുമാനത്തോടെയും തുല്ല്യതയോടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനായി പാകിസ്താന് എല്ലാ പിന്തുണയും നല്‍കുന്നു എന്നാണ് ചൈന പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button