Latest NewsNewsIndia

യുവാവിന്റെ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍

യമുനാനഗര്‍•ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും അവരുടെ കാമുകനെയും യമുനാനഗറിലെ ബിലാസ് പോലീസ് അറസ്റ്റ് ചെയ്തു.

31 കാരനായ രവി ശര്‍മയെ കഴിഞ്ഞ വ്യാഴാഴ്ച ബിലാസ്പൂര്‍ നഗരത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് രവിയുടെ ഭാര്യ സപ്നയേയും കാമുകനായ മഞ്ജിതിനെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

രവിയുടെ പിതാവ് വിനോദ് ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച സപ്നയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെച്ചൊല്ലി രവിയും സപ്നയും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. 2017 രവിയുമായി വഴക്കിട്ട് സപ്ന സ്വന്തം വീട്ടിലേക്ക് മടങ്ങിയ സമയത്താണ് മഞ്ജിത്തുമായുള്ള ഉടലെടുക്കുന്നത്. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചും തർക്കമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സപ്ന ബിലാസ്പൂരില്‍ മടങ്ങിയെത്തി മക്കളോടൊപ്പം താമസിക്കാന്‍ തുടങ്ങി.

ചോദ്യം ചെയ്യലിനിടെ സപ്ന കുറ്റം സമ്മതിക്കുകയും തന്റെ കാമുകന്‍ മഞ്ജിത്തിനൊപ്പം ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും ചെയ്തുവെന്ന് മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷമായി ഇവര്‍ അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇവരെ ഞായറാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് ബിലാസ്പൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ രാകേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button