Latest NewsNewsIndiaAutomobile

വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പറിയിച്ച് ചില സംസ്ഥാനങ്ങൾ

മാന്ദ്യത്തിലായ കാര്‍-ബൈക്ക് വിപണിയെ കരകയറ്റാൻ, വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി.എസ്.ടി. 28-ല്‍നിന്ന് 18 ശതമാനമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിർപ്പുമായി രംഗത്തെത്തിയത്. ഉണ്ടായേക്കാവുന്ന നികുതി നഷ്ടം തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് 20-ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സിലില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ക്കുമെന്ന് കേരള ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

Also read : കഴിഞ്ഞവര്‍ഷം ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മരിച്ചവരുടെ എണ്ണം പുറത്ത്

വാഹന വിപണിയെ തളർച്ചയിൽ നിന്നും കരകയറ്റാനായി ജി.എസ്.ടി. കുറയ്ക്കുകയെന്ന ആശയം ധനമന്ത്രാലയമാണ് മുന്നോട്ടുവെച്ചത്. ഇതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജി.എസ്.ടി. ഫിറ്റ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി. 28-ല്‍നിന്ന് 18 ആക്കുക വഴി 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം പത്തുശതമാനം ജി.എസ്.ടി. കുറയ്ക്കുന്നതിലൂടെ വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയിൽ എട്ടു ശതമാനം വരെ കുറവ് വരുന്നതിലൂടെ വില്പന മാന്ദ്യം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Also read :ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു

വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് നിശ്ചിത കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന അറിയിപ്പ്, ബിഎസ്-6 മലിനീകരണ മാനദണ്ഡം കര്‍ക്കശമാക്കില്ലെന്ന അറിയിപ്പ്, വാഹനങ്ങളുടെ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ്, പഴയ വാഹനം പൊളിക്കുന്നതിനുള്ള നടപടി ലളിതമാക്കിയത്, പുതിയ വാഹന രജിസ്‌ട്രേഷന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് എന്നിവയായിരുന്നു വാഹന വിപണിയെ ഉണര്‍ത്തുന്നതിനായി പ്രഖ്യാപിച്ച മറ്റു നടപടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button