KeralaLatest NewsNews

മൊബൈല്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനവുമായി ഹൈക്കോടതി

കോഴിക്കോട് : മൊബൈല്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ പെണ്‍കുട്ടിയെ വീണ്ടും തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.

Read Also : ഇന്നലെ കൗമാരക്കാരന് വേണ്ടി പിതാവ് മോദിക്ക് കത്തെഴുതി, ഇന്ന് വാക്സിനുകൾ ഇന്ത്യയിൽ നിന്നെത്തിച്ചേ തീരൂവെന്ന ആവശ്യവുമായി പാക് ഡോക്ടർമാർ

മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിനുമേല്‍ ആര്‍ക്കും തടയിടാന്‍ കഴിയില്ല. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണ്. മൗലികാവകാശത്തിന്റെ ഭാഗമായിട്ട് ഇതുവരുമെന്നു പറഞ്ഞാണ് കോടതി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടത്.
വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ചേളന്നൂര്‍ എസ്.എന്‍ കോളജ് മാനേജ്മെന്റിന്റെ നിര്‍ദേശം. പഠന നിലവാരം ഉറപ്പാക്കാനാണിതെന്നാണ് മാനേജ്മെന്റിന്റെ വാദം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടിയുടെ പിതാവ് ഹക്സര്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button