KeralaLatest NewsNews

12കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് ഇന്നറിയാം; വിറ്റുപോയത് 43ലക്ഷത്തിലധികം ഓണം ബംപര്‍

തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരഞ്ഞെടുക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്ത് വച്ച് നറുക്കെടുക്കും. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടിയത്.

ALSO READ: നാളെ അറിയാം ആ ഭാഗ്യവാനാരെന്ന്- കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംപര്‍

 

ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്കു കിട്ടുക 7.56 കോടി രൂപ. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷന്‍ 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്.

 

1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്.

ALSO READ: ഓണം ബംപര്‍ അടിച്ച ആ ഭാഗ്യവാന്‍ ഇതാണ്

ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്‍നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button