Latest NewsUAENewsGulf

കൊലപാതകശ്രമം; അമ്മയെയും രണ്ട് മക്കളെയും തടവിന് വിധിച്ച് കോടതി

ദുബായ്: കൊലപാതകശ്രമത്തിന് അമ്മയെയും രണ്ട് മക്കളെയും തടവിന് വിധിച്ച് കോടതി. സ്വദേശി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകുറ്റത്തിനാണ് 54കാരിയായ സ്ത്രീയെയും രണ്ട് ആണ്‍ മക്കളെയും കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചത്. കത്തിയും വടിയും ഉപയോഗിച്ച് ഇവര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു.

18 വയസുള്ള മകളെ കാണാതായതാതിന് പിന്നില്‍ ഈ യുവാവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നാദി അല്‍ ഹമാറിലെ ഒരു വില്ലയിലേക്ക് യുവാവിനെ വിളിച്ച് വരുത്തി ഇവരും മറ്റ് മൂന്ന് പുരുഷന്മാരും ചേര്‍ന്ന് ആക്രമിക്കുകയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

യുവാവിനെ ആക്രമിച്ച ശേഷം നഗ്നനാക്കി ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സംഭവം പോലീസില്‍ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. കൊലപാതകശ്രമം, അനധികൃത തടവ്, മോഷണം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവത്തിന് ഒരു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് ഇയാള്‍ പ്രോസിക്യൂട്ടറോട് പറഞ്ഞു. എന്നാല്‍ തന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചത് പ്രകാരം പിന്നീട് വിളിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം താന്‍ അവളെ ബര്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നുവെന്നും അന്നുമുതല്‍ താന്‍ അവളോട് സംസാരിച്ചിട്ടില്ലെന്നും അവളുടെ സഹോദരന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചില്ല എന്നും യുവാവ് പറയുന്നു. എന്നാല്‍ പ്രതികളിലൊരാള്‍ യുവാവിനെ നിരന്തരം വിളിക്കുകയും വില്ലയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5 ന് വൈകുന്നേരം 5 മണിയോടെയാണ് പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കാണാതായ മകള്‍ എവിടെയുണ്ടെന്ന് തനിക്കറിയാം എന്ന സംശയത്താലാണ് അവര്‍ ആക്രമിച്ചതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.50 ദിര്‍ഹത്തിന് സെക്സ് ഓഫര്‍ ചെയ്തുകൊണ്ട് സ്‌നാപ്ചാറ്റിലൂടെ തന്റെ സഹോദരിയുടെ ചിത്രം യുവാവ് അയച്ചു നല്‍കിയതായും പെണ്‍കുട്ടിയുടെ സഹോദരന്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button