Latest NewsNewsIndia

അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയിച്ച്‌ പിതാവ് മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭുവനേശ്വര്‍: അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയിച്ച്‌ പിതാവ് മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഓഗസ്റ്റ് 25 മുതല്‍ കാണാനില്ലായിരുന്നു. ഇതോടെ അന്യജാതിക്കാരനോടൊപ്പം ഒളിച്ചോടിപ്പോയതാണെന്ന് പിതാവ് സംശയിച്ചു. സെപ്റ്റംബര്‍ 15 ന് ഗ്രാമത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ പിതാവ് തയ്യാറായില്ല. തുടർന്ന് അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പിതാവിനെ വിളിക്കുകയും എന്നാൽ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്നും പിതാവ് പറയുകയുണ്ടായി.

അമ്മാവനും അച്ഛനും കാമുകന്റെ പേരുപറയാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെങ്കിലും പെൺകുട്ടി പേരുപറയാൻ തയ്യാറായില്ല. അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചെങ്കിലും പെൺകുട്ടി വീട്ടിൽ എത്തിയതോടെ പിതാവ് വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതോടെ പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം കുഴിച്ചിട്ടു. മകളെ കാണാതായതായി പിതാവ് പരാതി നൽകിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തുകയും തുടർന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ സത്യം പുറത്തുവരികയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button