KeralaLatest NewsIndia

ആര്‍എസ്‌എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം

പോലീസ് ഇരുവരെയും പിടികൂടി പരിശോധന നടത്തിയപ്പോള്‍ ഇവരുടെ വാഹനത്തില്‍ നിന്ന് 500 ഗ്രം കഞ്ചാവ് പിടിച്ചെടുത്തു.

കോട്ടയം: ആര്‍എസ്‌എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. അപകടത്തില്‍ മുന്‍ നഗരസഭ അംഗം ജയടീച്ചര്‍, മകന്‍ ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മള്ളുശ്ശേരി തിടമ്പൂര്‍ അമ്പലംഭാഗത്ത് പാറയില്‍ ജോണ്‍സിന്റെ മകന്‍ ലിബിന്‍ (25), സുഹൃത്ത് അരുണ്‍ എന്നിവരാണ് പഥസഞ്ചലനത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റിയത്.

അന്വേഷണം പുതിയ തലത്തിലേക്ക് ; രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവർ കുടുങ്ങും, ജോളി ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന

ഋിഷികേശിന്റെ കാലിലൂടെ ഇരുചക്രവാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു.ഇന്നലെ വൈകിട്ട് കുടമാളൂരില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം തിരുവാറ്റയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പോലീസ് ഇരുവരെയും പിടികൂടി പരിശോധന നടത്തിയപ്പോള്‍ ഇവരുടെ വാഹനത്തില്‍ നിന്ന് 500 ഗ്രം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് മാഫിയസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. സമാനമായ സംഭവം പള്ളിക്കത്തോടും പുതുപ്പള്ളിയിലും ഉണ്ടായി.

ഡിവൈഎഫ്‌ഐ കഞ്ചാവ് സംഘം ആസൂത്രിതമായി പഥസഞ്ചലനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തിനെതിരെ ആര്‍എസ്‌എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് ഇ.എസ്.ശിവാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button