Latest NewsKeralaNews

നടത്തിയത് 97 കൊലപാതകങ്ങള്‍, ഇരകളുടെ വിവരങ്ങള്‍ എല്ലാം മനഃപാഠം; ഇത് ലോകത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍

വാഷിംഗ്ടണ്‍: സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി. നടുക്കത്തോടെയല്ലാതെ ആ പേര് ഓര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.അത്രയ്ക്കുണ്ട് അയാളുടെ ക്രൂരതകള്‍. സാമുവല്‍ ലിറ്റിലെന്ന ഈ 79കാരന്‍. 97 പേരുടെ ജീവനാണ് ഇല്ലാതാക്കിയത്. അതും അതി ക്രൂരമായി പീഡിപ്പിച്ച്, ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയായിരുന്നു ഓരോ കൊലപാതകങ്ങളും. ബോക്സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്. 2012ലാണ് ഇയാള്‍ മയക്കുമരുന്ന് കേസില്‍ ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലാപതക പരമ്പരകളുടെ ചുരുളഴിയുകയായിരുന്നു.

97 പേരെ താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സാമുവല്‍ തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ചുരുങ്ങിയത് 50പേരെങ്കിലും ഇയാളുടെ ക്രൂരതക്കിരയായിട്ടുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വെളിപ്പെടുത്തുന്നു. ഞായറാഴ്ചയാണ് എഫ്ബിഐ ഇയാളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

1970നും 2005നും ഇടയിലാണ് സാമുവല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. 50 കൊലക്കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാളുടെ കുറ്റസമ്മതങ്ങള്‍ വിശ്വസനീയമാണെന്നും എഫ്ബിഐ പറയുന്നു. കൊലപാതകത്തെക്കുറിച്ചും കൊലപാതക രീതിയെക്കുറിമുള്ള എല്ലാ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ പസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ബന്ധുക്കളെയും തേടിയാണ് എഫ്ബിഐ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സാമുവല്‍ കൊലപ്പെടുത്തിയ ചിലരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും സാമുവല്‍ വരച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ എല്ലാ വിവരങ്ങളും സാമുവലിന് മനപാഠമാണ്. കൊലപാതകം നടത്തിയ തീയതി, സ്ഥലം, അവര്‍ ധരിച്ച വസ്ത്രം എന്നിവയെല്ലാം സാമുവല്‍ ഓര്‍ത്തെടുക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നു. കൊല്ലപ്പെട്ടവര്‍ ആര്‍ക്കും തന്നെ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ബോക്‌സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ പേര് സാമുവല്‍ മക്‌ഡൊവല്‍ എന്നാണ്. മയക്കുമരുന്ന് കേസില്‍ 2012ലാണ് ഇയാള്‍ ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലാപതക പരമ്പരകളുടെ ചുരുളഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button