Latest NewsNewsIndia

ഐപിഎല്‍ വാതുവെയ്പ്പില്‍ പണം നഷ്ടമായി; ഒടുവില്‍ യുവാവും സംഘവും ചെയ്തതിങ്ങനെ

ഡല്‍ഹി: ഐപിഎല്ലില്‍ വാതുവെപ്പില്‍ പണം നഷ്ടമായ യുവാവും സംഘവും സ്വന്തം ഓഫീസില്‍ നിന്നും 25 കിലോ സ്വര്‍ണം മോഷ്ടിച്ചു. ഓഫീസില്‍ നിന്നും സ്വര്‍ണം കാണാതായെന്ന പരാതിയില്‍ ഈ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ഭാരത് നത്മല്‍ സോണി(30), സചിന്‍ ഷിന്‍ഡെ(39), ശ്രാവണ്‍(39) എന്നിവരാണ് പോലീസ് പിടിയിലായത്.

സ്വര്‍ണം നഷ്ടപ്പെട്ടയാളുടെ കരോള്‍ഭാഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ തലവനാണ് സോണി. ഹെഡ് ഓഫീസില്‍നിന്ന് ചാന്ദ്‌നിചൗക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍ നിന്നുമാണ് 25 പവന്‍ കാണാതായത്. സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവര്‍ താമസിച്ചത്. രാജസ്ഥാനില്‍ നിന്നാണ് സോണിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സുഹൃത്തുക്കളെ രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിറ്റെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഷിന്‍ഡെ സ്വര്‍ണം അലിയിക്കുന്നതില്‍ വിദഗ്ധനാണ്. മോഷ്ടിച്ച സ്വര്‍ണം സോണി സഹോദരീ ഭര്‍ത്താവായ ശ്രാവണിനെ ഏല്‍പ്പിച്ചു. കുറച്ച് സ്വര്‍ണം ഇയാള്‍ പലര്‍ക്കായി വിറ്റു. ശ്രാവണില്‍ നിന്നാണ് സ്വര്‍ണത്തിന്റെ വലിയ പങ്കും കണ്ടെടുത്തത്. അവശേഷിക്കുന്ന സ്വര്‍ണം കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ന്ദീപ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button