Latest NewsIndiaNews

നേതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ നടന്നുവരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് നാല് പ്രവര്‍ത്തകരെയും ഭാരവാഹികളെയും ബി.ജെ.പി പുറത്താക്കി.

സംസ്ഥാന ബിജെപി പ്രസിഡന്റ് അജയ് ഭട്ടിന്റെ നിർദേശപ്രകാരം നാല് പാർട്ടി പ്രവർത്തകരെ പുറത്താക്കിക്കൊണ്ട് കക്ഷി സംസ്ഥാന യൂണിറ്റ് ജനറൽ സെക്രട്ടറി രാജേന്ദ്ര ഭണ്ഡാരി കത്ത് നൽകി.

പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ ഡെറാഡൂൺ ജില്ലാ ബിജെപി മഹിളാ മോർച്ച പ്രസിഡന്റ് മായ പന്തും ഉൾപ്പെടുന്നു

ഇതോടെ, പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ ബി.ജെ.പി പുറത്താക്കിയ അംഗങ്ങളുടെ എണ്ണം 94 ആയെന്ന് ബി.ജെ.പി മീഡിയ ഇന്‍ ചാര്‍ജ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞു.

ബി.ജെ.പി പിന്തുണയുള്ള പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതിനാണ് ഇവരെ പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

അച്ചടക്കമാണ് പാർട്ടിയുടെ മുൻഗണനയെന്നും അത് ലംഘിക്കുന്നവരെ കർശനമായി നേരിടുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റും നൈനിറ്റാൽ എം.പിയുമായ അജയ് ഭട്ട് പറഞ്ഞു.

ഡെറാഡൂൺ ജില്ലയിലെ റായ്പൂരിൽ നിന്നുള്ള എം‌.എൽ‌.എയ്ക്ക് സമാനമായ ആരോപണങ്ങളുമായി പാർട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

മൂന്ന് ഘട്ടങ്ങളായുള്ള ഉത്തരാഖണ്ഡ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഒക്ടോബർ 5 ന് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button