Latest NewsNewsIndiaTechnology

ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ച് കോടതി

ബെംഗളൂരു : ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റ് ആയ  ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ചു. തെറ്റായ ഉല്‍പ്പന്നം നല്‍കിയതിനും ഉപഭോക്താവ് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നല്‍കാത്തതിനും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴയാണ് വിധിച്ചത്. സിഎം ചഞ്ചല, മഞ്ജുള എച്ച് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

2017 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. വാദിരരാജാ റാവു എന്നയാൾ 6,074 രൂപ മുടക്കി ഓര്‍ഡര്‍ ചെയ്ത ക്രിക്കറ്റ് ബാറ്റിന് പകരം ഒരു കറുത്ത കോട്ടാണ് ലഭിച്ചത്. ഉല്‍പ്പന്നം മാറ്റി വാങ്ങാനായി റാവു ഫ്ലിപ്കാര്‍ട്ടിനെ സമീപിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉല്‍പ്പന്നം മാറ്റി നൽകാത്തതോടെ റാവു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെയ് 13 ന് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

ഉപഭോക്താവിന് ആറ് ആഴ്ചയ്ക്കുള്ളില്‍ ശരിയായ ഉല്‍പ്പന്നം നല്‍കണമെന്നു ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരമായി ഉപഭോക്താവിന് 50,000 രൂപയും, ഉപഭോക്താവിനെ വ‍ഞ്ചിച്ചതിന് പകരമായി ഉപഭോക്തൃ കോടതിയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് 50,000 രൂപ അടയ്ക്കാനും കോടതി നിർദേശിച്ചു. ഉപഭോക്താവിന് നഷ്ടപരിഹാര തുക നല്‍കാന്‍ കമ്പനി കാലതാമസം വരുത്തിയാൽ വാര്‍ഷിക പലിശയായി 10 ശതമാനം തുക അധികമായി നല്‍കണമെന്നും ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button