Latest NewsNewsIndia

ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്‌കന് പുനര്‍ജന്മം : സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള്‍ എഴുന്നേറ്റിരുന്നു : വീട്ടുകാര്‍ ഭയന്നു

ഭുവനേശ്വര്‍ : ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതിയ മധ്യവയസ്‌കന് പുനര്‍ജന്മം . സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ മരിച്ചെന്നുകരുതിയ ആള്‍ എഴുന്നേറ്റിരുന്നു. ഇതോടെ വീട്ടുകാരും നാട്ടുകാരും ഭയന്നോടി. . ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് 52കാരനായ സിമഞ്ചല്‍ മാലിക്ക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. ഒഡിഷയിലാണു ലൗഖലയിലാണു സംഭവം.

ഇടിമിന്നലേറ്റു ബോധരഹിതനായ മാലിക് മരിച്ചെന്നു കരുതുകയായിരുന്നു ബന്ധുക്കള്‍. ചിതയിലേക്കു എടുക്കുന്നതിനു തൊട്ടുമുന്‍പ് മാലിക്കിന് ബോധം തെളിയുകയായിരുന്നു. വനത്തിനുള്ളില്‍ ആടുമേയ്ക്കാന്‍ പോയ മാലിക് ഇടിമിന്നലേറ്റ് അവിടെവച്ച് ബോധരഹിതനായി. തുടര്‍ന്ന് ഗ്രാമവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ കാട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഇയാളെ കണ്ടെത്തി.

മരിച്ചെന്നു കരുതി ശ്മശാനത്തിലേക്ക് എത്തിച്ച് ചിതയിലേക്ക് ഏടുക്കുന്നതിനു തൊട്ടു മുന്‍പ് ബോധം വന്ന മാലിക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. ഇതു കണ്ട കുടുംബാംഗങ്ങളും ഗ്രാമവാസികളും ഭയന്നു പിന്നോട്ടുമാറി. കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മേയ്ക്കാന്‍ മാലിക് കാട്ടില്‍ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button