KeralaLatest NewsNews

കൂടത്തായിയിലെ ജോളി ചെന്നിത്തലയാണെങ്കിൽ അവരുടെ കൈവശമുള്ള സയനൈഡ് പിണറായി വിജയനാണെന്ന് ബി ഗോപാലകൃഷ്ണന്‍

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി ചെന്നിത്തലയാണെങ്കിൽ അവരുടെ കൈവശമുള്ള സയനൈഡ് പിണറായി വിജയനാണെന്ന് ബി ഗോപാലകൃഷ്ണന്‍. രണ്ടും നശീകരണമാണ്. സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികളെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് പറയേണ്ട ആവശ്യമില്ല’; ആനക്കൊമ്പ് വന്ന വഴിയെ കുറിച്ച് ഒരു കുറിപ്പ്

പാലാരിവട്ടം പാലവും കിയാലും കിഫ്ബിയും സരിതയും സോളാറും ചര്‍ച്ചയാകുന്നില്ല. അഴിമതി ചര്‍ച്ച ചെയ്താല്‍ രണ്ട് മുന്നണികളും പ്രതികളാകും. കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയ അഴിമതി ചര്‍ച്ച മൂടിവെക്കാനാണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നത്. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്. ഫെര-ഫെമാ നിയമത്തിന്റെ ലംഘനം നടത്തിയ ഹാരിസണ്‍ അടക്കമുള്ള ഭൂമി തട്ടിപ്പില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉറപ്പാക്കാന്‍ ബി ജെ പി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പി ചിദംബരത്തെ അറസ്റ്റ് ചെയ്യണമെന്ന എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം : കോടതി തീരുമാനമിങ്ങനെ

ചെറുവള്ളി അടക്കം അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമി ഹാരിസന്റെ കയ്യിലാണ്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റെ ഭൂമിയാണന്നും സിവില്‍ കോടതിയില്‍ പോയി നടപടി സ്വീകരിക്കണമെന്നും കോടതിയും രാജമാണിക്യം റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുള്ളതുമാണ്. ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button