Latest NewsNewsIndia

ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു

ലക്നൗ: ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയെ വെടിവെച്ചു കൊലപ്പെടുത്തി മണിക്കൂറുകൾക്കകം പൊലീസിന് സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. സംഭവം തീവ്രവാദികൾ ആസൂത്രണം ചെയ്‌ത ഓപ്പറേഷൻ ആണെന്നാണ്‌ വിലയിരുത്തൽ. എന്നാൽ കമലേഷ് തിവാരിയെ വെടിവെച്ചു കൊന്നത് വ്യക്തിപരമായ തർക്കങ്ങളാലാകാമെന്ന് ലക്നൗ എസ് പി കലാനിധി നൈതാനി പറഞ്ഞു. വെടിവെച്ച തോക്ക് പൊലീസ് കണ്ടെടുത്തു.

ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

കാവി വസ്ത്രമണിഞ്ഞിരുന്ന തീവ്രവാദികൾ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മിഠായി നൽകാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിലെത്തിയത്. വീടിനകത്ത് പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് തുരു തുരാ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖുര്‍ഷിദ് ബാഗിലെ വസതിക്ക് സമീപമായിരുന്നു സംഭവം. ഹിന്ദു സമാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് തിവാരി.

ALSO READ: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം

കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കമലേഷ് തിവാരി 2015 ൽ മുഹമ്മദ് നബിയ്‌ക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് എൻ.എസ്.എ നിയമം ചുമത്തി തിവാരി അറസ്റ്റിലായി. സമീപകാലത്ത് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസിൽ എൻ.എസ്.എ റദ്ദാക്കിയിരുന്നു. ഹിന്ദു മഹാസഭ നേതാവായിരുന്ന കമലേഷ് തിവാരി 2017 ല്‍ ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റായും കമലേഷ് തിവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button